Pages

Wednesday, July 20, 2011

യാത്ര

മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയില്‍ വന്ന എന്റെ മറ്റൊരു കഥ....

ഈ രാത്രി ആരാണ് വണ്ടി വാടകയ്ക്ക് വിളിക്കാന്‍ വന്നിരിക്കുന്നത് എന്ന് കരുതിയാണ് അയാള്‍ വാതില്‍ തുറന്നത്. മലയോരത്തേക്ക് വളരെ ദൂരമുണ്ട്. പക്ഷെ ദൂരത്തേക്കാളേറെ നല്ലൊരു വാടകയില്‍ നോട്ടമിട്ട് കൊണ്ട് അയാള്‍ യാത്രക്കു തയ്യാറായി. വേഷവിധാനം കണ്ടപ്പോള്‍ തന്നെ വണ്ടി വിളിക്കാന്‍ വന്ന മൂന്നുപേരും മൂന്നുമതക്കാരാണെന്ന്‍ അയാള്‍ക്കു
മനസ്സിലായി. ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി.
വണ്ടിയില്‍ കയറുന്നതിന് മുന്‍പ് തന്നെ ഹിന്ദുമതക്കാരന്‍ ചോദിച്ചു; “നിങ്ങള്‍ ഹിന്ദുവാണോ?”, അല്ലെന്നായിരുന്നു അയാളുടെ മറുപടി. ദീര്‍ഘയാത്രയായതിനാല്‍ ഒരു ഉറക്കം പിടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു യാത്രക്കാര്‍. മറ്റു രണ്ട്പേരും ഉറക്കമായെന്ന് മനസ്സിലാക്കിയപ്പോള്‍ മുസ്ലിം മതക്കാരന്‍ ആരാഞ്ഞു,
“ഇജ്ജ് ഇസ്ലാമാണാ?”
“അല്ല”
അയാളുടെ മറുപടി പുഞ്ചിരിയോട് കൂടിയായിരുന്നു. പ്രകാശം മറഞ്ഞ മുഖവുമായി ആ മതവിശ്വാസി ഉറക്കത്തെ മാടി വിളിച്ചു. ഇടയ്ക്കെപ്പോഴൊ സ്വകാര്യത്തിലുള്ള ക്രിസ്ത്യാനിയുടെ ചോദ്യത്തിനും അതു തന്നെ ആയിരുന്നു മറുപടി.
മലയോരത്തേക്ക് അവരെ പുലര്‍കാല കോഴിയുടെ ശബ്ദം സ്വീകരിച്ചു. വഴികളില്‍ കിളികള്‍ കലപില ശബ്ദം കൂട്ടി. പക്ഷെ അതിനിടയിലും എവിടെ നിന്നോ കുറുക്കന്മാര്‍ ഓരിയിട്ടു. താഴ്വരയില്‍ ഒരു വിജനമായ പ്രദേശത്തെത്തിയപ്പോള്‍, ഇടിമിന്നല്‍പോലെ മൂന്നുവെട്ടുകത്തികള്‍ അയാളുടെ മേല്‍ പതിച്ചു. അങ്ങനെ ഒരു സര്‍വ്വമത വിശ്വാസികൂടെ ഈ ലോകത്തോട് വിട പറഞ്ഞു.

No comments:

Post a Comment