Pages

Wednesday, July 20, 2011

ഒരു വാഹനത്തിന്റെ അവസാനം

എന്റെ ആദ്യ കഥ. മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയില്‍ ആദ്യമായി
വെളിച്ചം കണ്ടു.



ഒരു വാഹനത്തിന്റെ അവസാനം
********************************************

ഇതിനുമുന്‍പ് ഞാന്‍ അവനെ കണ്ടത് കുറെ കാലങ്ങള്‍ക്ക് മുന്‍പാണ്. അന്നവന്‍
യാത്രയായപ്പോള്‍ അതവന്റെ അന്ത്യയാത്രയാകുമെന്ന് ഞാന്‍ കരുതിയില്ല.
അല്ലെങ്കില്‍ത്തന്നെ ജീവിതത്തില്‍ ഭാരമേറ്റി ജീവിതം ഭാരമാക്കി ജീവിക്കുന്നവരാണല്ലോ
ഞങ്ങള്‍. തന്റെ കരച്ചിലിനെ ഹോണെന്നു കരുതി ആളുകള്‍ വഴിമാറുന്നു. അവന്റെ
ദുഃഖങ്ങളില്‍ പ്രധാനപ്പെട്ടവയില്‍ ഒന്നായിരുന്നു അത്. ഇന്ന് രാവിലെ വര്‍ക്ക്ഷാപ്പിനു
മുന്‍പിലാണ് ഞാനവനെ കണ്ടത്. കരിയും പൊടിയും പിടിച്ച് തുരുമ്പിന്റെ
അധീനതയില്‍ ആയിരുന്ന അവന്റെ മുഖത്തെ ദു:ഖഭാവം എങ്ങോ പോയിരുന്നു.
ദുഃഖത്തിന്റെ ലോകത്തില്‍ ജീവിച്ച അവനെ സഹായിച്ചത് ഞങ്ങളുടെ നിത്യശത്രു,
അല്ല ആ സുഹൃത്ത് മാത്രമായിരുന്നു.

No comments:

Post a Comment